വന്നു കുടുങ്ങിയവര്‍

2011, ജൂലൈ 12

രണ്ടു എഞ്ചിനും 20 ബോഗികളുമായി മുസ്ലിം ലീഗ് എക്സ്പ്രെസ്സ്

രണ്ടു എഞ്ചിനും 20  ബോഗികളുമായി പുതിയ  മുസ്ലിം ലീഗ് എക്സ്പ്രെസ്സ്  യാത്ര തുടരുകയാണ്.. ലോക്കല്‍ , പാസെഞ്ചര്‍ വണ്ടികള്‍ മുന്നില്‍ നിന്ന് മാറി നില്‍ക്കണമെന്ന് അറിയിപ്പുണ്ട്, കസേര്‍ഗോട് നിന്നും തിരുവനന്തപുരം വരെയാണ് എക്സ്പ്രെസ്സ് ഓടുന്നത്.. രണ്ടു എന്ജിനുള്ളതിനാല്‍ യാത്രക്കാര്‍ക്ക് ശങ്ക തീരെ വേണ്ട.. ഒന്ന് വീക്കായാല്‍ മറ്റേതു കൊണ്ടും ഓടും,, ആരും ഭയപ്പെടാതെ കയറിക്കോളൂ..

ഇപ്പോള്‍ മലപ്പുറം ജില്ലയില്‍  രണ്ടു സ്റ്റേഷന്‍ ഒഴിച്ച് ബാക്കി എല്ലായിടത്തും സ്റൊപ്പുണ്ട്.. കോഴിക്കോട് മൂന്നും, കണ്ണൂരില്‍ ഒന്നും, കസേര്‍ഗോട് രണ്ടും സ്റ്റോപ്പ്‌ ആണുള്ളത്, ത്രിശൂര്‍, കൊല്ലം, പത്തനംതിട്ട അങ്ങിനെ തെക്കന്‍ ഭാഗത്തേക്ക് ഇപ്പോള്‍ അടുത്തൊന്നും സ്റ്റോപ്പ്‌ പരിഗണനയിലില്ല.. അത് കൊണ്ട് തന്നെ കളമശ്ശേരി കഴിഞ്ഞാല്‍ പിന്നെ വണ്ടി സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രെസ്സ്  ആയാണ് ഓടുക.അവിടുന്നങ്ങോട്ട്  കുഞ്ഞാപ്പ എന്ന ഡ്രൈവറുടെ  കയ്യിലായിരിക്കും വണ്ടിയുടെ നിയന്ത്രണം. ഈ സമയം എഞ്ചിന്‍ ഡ്രൈവര്‍ മാരായ ബഷീര്‍ അങ്ങ് ഡല്‍ഹിയിലും , മജീദ്‌ ഇങ്ങു മങ്കടയിലും റസ്റ്റ്‌ ആയിരിക്കും, പാണക്കാട് കണ്ട്ട്രോള്‍ റൂം ഉണ്ടെങ്കിലും തിരുവനന്തപുരത്തെ കുഞ്ഞാപ്പയുടെ ഓഫീസിലാണ് എക്സ്പ്രസ്സിന്റെ പൂര്‍ണ നിയന്ത്രണം, മറ്റു വണ്ടികളില്‍ കയറേണ്ട ഏതെങ്കിലും യാത്രക്കാര്‍ അറിയാതെ എങ്ങാനും ഈ വണ്ടിയില്‍ കയറിയാല്‍ ഒന്നും ഭയപ്പെടാനില്ല. ഈ വണ്ടി കേരളം വിട്ടു ഓടില്ല.. ഇനിയെങ്ങാനും ഡല്‍ഹി വഴി പോകണം എന്നുണ്ടെങ്കില്‍ കോഴിക്കോട് ജങ്ങ്ഷനില്‍ നിന്നും കേന്ദ്ര ഫോറിന്‍ - മാനവ എക്സ്പ്രെസ്സില്‍ മാറി കയരെണ്ടതാണ്

മുനീര്‍ എന്ന ഒരു ഗ്ലാമര്‍ പയ്യനെ  ഈ വണ്ടിയിലെ എല്ലാ ബോഗിയിലും കയറി പാട്ടു പാടാന്‍ പാണകാട്ടെ കണ്ട്രോള്‍ റൂം അനുമതി കൊടുത്തിട്ടുണ്ട്‌. കുറച്ചു മുമ്പ് സ്വന്തമായി കംപോസ്‌ ചെയ്ത 'രാജി, രാജി... എന്ന് തുടങ്ങുന്ന ഗാനമായിരുന്നു പാടിയിരുന്നത്. ഇപ്പോള്‍ അത് മാറ്റിയിട്ടുണ്ട്, 'മന്ത്രീ , മന്ത്രീ... എന്ന് തുടങ്ങുന്ന പുതിയ ഗാനമാണ് പാടുന്നത്.


കറുത്ത കോട്ടിട്ടു ശംസുദ്ധീന്‍, ഖാദര്‍, ഉമ്മര്‍  എന്നീ മൂന്നു  പേരെ കാണാം, ടിക്കറ്റ്‌ ചോദിച്ചു അവര്‍ നിങ്ങളെ ഭീഷണിപ്പെടുത്തുകയൊന്നുമില്ല. മുഴുവന്‍ സമയവും സമാധാനി പ്പിക്കുന്ന പ്രസംഗങ്ങളും അല്ലാമ ഇക്ബാലിന്റെ കവിതകളും കേള്‍ക്കാന്‍ സൌകര്യമുണ്ടയിരിക്കും. മുഴുവന്‍ യാത്രക്കാര്‍ക്കും മുമ്പിലേക്ക് കനപ്പെട്ട ഒത്തിരി പുസ്തകങ്ങളുമായി കബീര്‍ എന്നയാള്‍ വരും, ആരും പുസ്തകം വാങ്ങാന്‍ മറക്കരുത്.

 എന്ജിന് തീ പിടിക്കുന്നില്ലെങ്കില്‍ അഴീക്കോട് നിന്നും ഷാജിയെന്ന ഒരു പയ്യന്‍ വന്നു തീപൊരി കൂട്ടും, ബോഗികള്‍ മാത്രമല്ല, വണ്ടികള്‍ തന്നെ മാറി മാറി കയറി മാഞ്ഞാളം കളിക്കന്നവര്‍ സൂക്ഷിക്കുക, ഈ വണ്ടിയില്‍ നിന്നും മുമ്പ് വേര്‍പെട്ട കുന്നമംഗലം, തവനൂര്‍ എന്നീ രണ്ടു ബോഗികള്‍ ഇപ്പോള്‍ കണ്ടീഷനായി പുറത്തു നില്‍പ്പുണ്ട്, ഇടയ്ക്കു പാളത്തില്‍ കല്ല്‌ വെക്കാനും, അള്ള്‌ വെക്കാനും നോക്കുന്നവരെ  തിരിച്ചറിയാന്‍ രണ്ടു അറ്റതുമായി രണ്ടത്താണിയുണ്ട് ..

യാത്രക്കാരുടെ ആരോഗ്യ കാര്യങ്ങളില്‍ (അബ്ദു) രബ്ബിന്റെ തുണ തന്നെ.രണ്ടു മക്കളെ അദ്ദേഹം ഇതിനായി ഏര്‍പ്പാടാക്കിയിട്ടുണ്ട്. വണ്ടിയില്‍ വെച്ച് സിനിമ കാണാന്‍ താല്പര്യമുള്ളവര്‍ക്ക് തിരൂരില്‍ ഇറങ്ങിയാല്‍ മമ്മൂട്ടിയെ കാണാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്, സീനിയര്‍ സിടീസന് വേണ്ടി ഹാജി എന്ന പേരിലും ഒരു ബോഗിയുണ്ട്. വണ്ടിയിലുള്ളവര്‍ക്ക് നേരെ അതിക്രമങ്ങള്‍ വല്ലതും നടന്നാല്‍ പതായക്കോടന്‍ എന്ന ബോഗിയില്‍ അറിയിച്ചാല്‍ മതി.


യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌, പാണകാട്ടെ  കണ്ട്രോള്‍ റൂമില്‍ നിന്നും അറിയിക്കുന്നത്: ഈ വണ്ടിയില്‍ സ്ത്രീകള്‍ക്കായി ഒരു കമ്പാര്‍ട്ട് മെന്റും ഒഴിചിട്ടിട്ടില്ല
ബാക്കി എല്ലാ അറിയിപ്പുകളും കുഞ്ഞാപ്പയുടെ വക. .

4 അഭിപ്രായങ്ങൾ:

  1. ഈ വണ്ടിയില്‍ സ്ത്രീകള്‍ക്കായി ഒരു കമ്പാര്‍ട്ട് മെന്റും ഒഴിചിട്ടിട്ടില്ല
    ബാക്കി എല്ലാ അറിയിപ്പുകളും കുഞ്ഞാപ്പയുടെ വക. .
    അത് കുഞ്ഞാപ്പ ഏറ്റു!!!!!!!!


    ഡല്‍ഹിയിലും പിന്നിങ്ങു പാലായിലും മാത്രം സ്റ്റോപ്പുള്ള കുഞ്ഞുമാണി എക്സ്പ്രസ്സ്‌മായി കൂട്ടിയിടിക്കാതെ നോക്കെണ്ടാതാണ്

    മറുപടിഇല്ലാതാക്കൂ
  2. പുതിയ ഒരറിയിപ്പ്‌ ഉണ്ട് , ഫ്രം കുഞ്ഞാപ്പ.. മുനീര്‍ എന്ന പയ്യന്‍ ഇപ്പോള്‍ 'പഞ്ചായത്തിലെ...എന്ന് തുടങ്ങുന്ന ഗാനം കംപോസ് ചെയ്തു കൊണ്ടിരിക്കുകയാണ്,

    മറുപടിഇല്ലാതാക്കൂ
  3. മൂര്‍ച്ചയുണ്ട്‌ ..എങ്കിലും മുന ഒന്ന് കൂടി കൂര്‍പ്പിക്കേണ്ടി ഇരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ

വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ കമന്റ് കോളത്തില്‍ രേഖപ്പെടുത്താം Sign in ചെയ്യാന്‍ കഴിയാത്തവര്‍ Name/URL ഓപ്ഷന്‍ വഴി പേരും സ്ഥലവും നല്‍കി അഭിപ്രായം രേഖപ്പെടുത്തുക.